വിഭാഗത്തെ കുറിച്ച്                                                                  

                                                                  ഉൾനാടൻ ജലഗതാഗതം

            നിരവധി നദികളാലും കായലുകളാലും അനുഗ്രഹീതമാണ് കേരള സംസ്ഥാനം. ഈ ജലപാതകൾ വാണിജ്യപരമായ ഉൾനാടൻ ജലഗതാഗതത്തിനായി വിജയകരമായി ഉപയോഗിക്കാം. ഉൾനാടൻ ജലഗതാഗതം ഇന്ധനക്ഷമതയുള്ളതും, പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗമാണ്. നാവിഗേഷൻ സഹായങ്ങളോടുകൂടിയ കാര്യക്ഷമമായ നാവിഗേഷൻ റൂട്ട്, ടെർമിനലുകൾ, ചരക്ക്, യാത്രക്കാർ, വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ കപ്പലുകൾ എന്നിവ ഉൾനാടൻ ജലഗതാഗതത്തിന് ആവശ്യമായഅടിസ്ഥാന സൗകര്യങ്ങളിൽ ഉള്‍പ്പെടുന്നു. കേരളത്തിലെ പ്രധാന ജലപാതയാണ് വെസ്റ്റ് കോസ്റ്റ് കനാൽ. വെസ്റ്റ് കോസ്റ്റ് കനാൽ തെക്ക് കോവളത്തെ വടക്ക് ബേക്കലുമായി ബന്ധിപ്പിക്കുന്നു, അതിന്റെ ആകെ നീളം 616 കിലോമീറ്ററാണ്. വെസ്റ്റ് കോസ്റ്റ് കനാലിന്റെ വികസനവും , പുതിയ കനാലുകളുടെ നിര്‍മാണവും 3 ഘട്ടങ്ങളിൽ ആയിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത് 

ഒന്നാം ഘട്ട വികസനം 

ഈ ഘട്ടത്തില്‍ കനാലുകളുടെ നിലവിലെ വീതി നിലനിര്‍ത്തികൊണ്ട് കനാല്‍ ശുചിയാക്കി  സഞ്ചാരയോഗ്യമാക്കാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തി പൂര്‍ത്തികരണ ഘട്ടത്തിലാണ് 

രണ്ടാം ഘട്ട വികസനം 

രണ്ടാം ഘട്ടത്തില്‍ കയ്യേറ്റം ഒഴിപ്പിച്ച് പുനരധിവാസം  ഉറപ്പിച്ചു കൊണ്ട് കനാലുകളുടെ വീതി കൂട്ടുവാൻ ലക്ഷ്യം വെക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപെട്ട നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

മൂനാം ഘട്ട വികസനം 

സംസ്ഥാന ജലപാതയുടെ അടിസ്ഥാന സൗകര്യവികസനം,നിലവാരം എന്നിവ വര്‍ദ്ധിപ്പിച്ച് കൊണ്ട് ദേശിയ ജലപാതയക്ക് സമാനമായി വികസിപ്പിച്ച് ചരക്കുനീക്കം 500 ടൺ ആക്കി ഉയര്‍ത്തുവാൻ ലക്ഷ്യമിടുന്നു 

                                                                  കുട്ടനാട് പാക്കേജ്       

സമുദ്രനിരപ്പിന് താഴെ കൃഷി നടത്തുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് കുട്ടനാട്. ഈ പ്രദേശം 'സംസ്ഥാനത്തിന്റെ നെല്ലുറഎന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. ജലാശയങ്ങൾ, കൃഷി, മത്സ്യബന്ധനം, ജൈവവൈവിധ്യം എന്നിവയ്ക്ക് പേരുകേട്ടതാണ് കുട്ടനാട്. അച്ചൻകോവിൽ, മണിമല, പമ്പ, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ അഞ്ച് പ്രധാന നദികളുടെ  സംഗമത്താൽ ഉണ്ടായിട്ടുള്ള തുരുത്തുകളുടെ രൂപവത്കരണമാണ് ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അടയാളപ്പെടുത്തുന്നത്. കുട്ടനാടൻ തണ്ണീർത്തടങ്ങളിലെ കൃഷി സവിശേഷമാണ്.  കുട്ടനാടിന്റെ ജിയോ ഫിസിക്കൽ ഏരിയ 1100 ചതുരശ്ര കിലോമീറ്ററും, ജനസംഖ്യ 15 ലക്ഷവും വരും. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ഉപജീവനമാർഗം. വെള്ളപ്പൊക്കത്തിൽ ബണ്ട് തകർന്ന് ജനജീവിതവും വീടും നഷ്ടമാകുന്നത് വഴി  സാമ്പത്തിക അസ്ഥിരതയും , കഷ്ടതയും വളരെ അധികം അനുഭവിക്കുന്ന പ്രദേശമാണ് കുട്ടനാട്.സർക്കാർ ഫണ്ട് ഉപയോഗിച്ച് കുട്ടനാട് പാക്കേജ് മുഖേന സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നഷ്ടത്തിന്റെ  ആഘാതം  കുറയ്ക്കാൻ സാധിക്കുന്നു. 

സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ താഴെയുള്ള തണ്ണീർത്തടങ്ങളിൽ വലിയ തോതിൽ നെൽകൃഷി നടക്കുന്നതിനാൽ കുട്ടനാടൻ തണ്ണീർത്തടങ്ങളിലെ കൃഷി സവിശേഷമാണ്. കുട്ടനാടിന്റെ ജിയോ ഫിസിക്കൽ ഏരിയ 1100ചതുരശ്ര കിലോമീറ്റർ വരും, ജനസംഖ്യ 15 ലക്ഷം വരും.  കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ഉപജീവനമാർഗം. പാടശേഖരങ്ങളുടെവിസ്തീർണ്ണം 550 km2 (55000 ഹെക്ടർ) ഉണ്ട്.  കഴിഞ്ഞ 3 പതിറ്റാണ്ടുകളായി, പാടശേഖര ബണ്ടുകളിൽ നിർമ്മിച്ചിട്ടുള്ള നിരവധി വീടുകൾ  വെള്ളപ്പൊക്ക ഭീഷണിയിലാണുള്ളത്

കുട്ടനാട് പാക്കേജ് ഒന്നാം ഘട്ടം 

ആലപ്പുഴയിലെയും കുട്ടനാട്ടിലെയും തണ്ണീർത്തട ആവാസവ്യവസ്ഥയിലെ കാർഷിക ദുരിതം ലഘൂകരിക്കുന്നതിനും, കുട്ടനാട് മേഖലയെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനുമായി,കേന്ദ്രസർക്കാർ ഡോ.എം.എസ്. സ്വാമിനാഥൻ റിസേര്‍ച്ച്ഫൗണ്ടേഷനെ  (ചെന്നൈ)നിയോഗിക്കുകയും, 1840 കോടി ചെലവിൽ 15 ടാസ്‌ക്കുകൾ ഈ ഫൌണ്ടേഷൻശുപാർശ ചെയ്യുകയും ചെയ്തു, അതിൽ 1517 കോടി രൂപയുടെ പ്രവൃത്തികൾ കുട്ടനാട് പാക്കേജിന് കീഴിൽ ജലസേചന വകുപ്പ് ഏറ്റെടുത്തു നടത്തി വരുന്നു . വിപുലമായ പഠനത്തിനും, സർവ്വേകൾക്കും ശേഷം Flood management Programme ന് കീഴിൽ ഡിപിആർ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച 7 പദ്ധതികളിൽ 4സ്കീമുകൾ ഇന്ത്യ ഗവൺമെന്റ് അംഗീകരിച്ചിരുന്നു.

കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം 

           2018-ലെ വെള്ളപ്പൊക്കം കുട്ടനാട് മേഖലയെ സാരമായി ബാധിച്ചിരുന്നു.  പ്രളയം മൂലം പ്രദേശമാകെ വെള്ളത്തിനടിയിലാവുകയും, നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.  വെള്ളപ്പൊക്കത്തിൽ കുട്ടനാട് മേഖലയിലുടനീളം ബണ്ടുകൾ തകരുകയും, വീടുകളിൽ വെള്ളം കയറി നെൽക്കൃഷി നശിക്കുകയും , കനത്ത മഴയിൽ, ബണ്ടുകൾ തകർന്നതുമൂലം, കുട്ടനാട്ടിലെ 50,000-ത്തിലധികം വീടുകൾ പൂര്‍ണമായോ, ഭാഗികമായോ വെള്ളത്തിനടിയിലാകുകയും ചെയ്തു .  ഏകദേശം 15000ഹെക്ടർ നെൽക്കൃഷി നശിച്ചു.2019-ലെ വെള്ളപ്പൊക്കവും, കുട്ടനാട് മേഖലയെ സാരമായി ബാധിച്ചിരുന്നു

        പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ, കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തീരുമാനമെടുത്തു. 2019 മുതല്‍ സംസ്ഥാന ബജറ്റിൽ അനുവദിക്കുന്ന ഫണ്ട്‌ ഉപയോഗിച്ച് കുട്ടനാട് പാക്കേജിനു കീഴില്‍ പ്രവര്‍ത്തികൾ നടപ്പിലാക്കി വരുന്നു